പെട്രോള്‍ പമ്പ് കവര്‍ച്ചാകേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു

15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-06- 2015 Tuesday

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ചാവക്കാട്ടുകാരനായ പൂജാരിയെ തെളിവെടുപ്പിന് കൊണ്ടുവന്നു

posted on 30 June 2015
29-06-15 prashanth fake priestചാവക്കാട്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ചാവക്കാട്ടുകാരനായ പൂജാരിയെ തിരുവത്രയിലെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. കഴിഞ്ഞ ദിവസം പത്തനം തിട്ട പോലീസിന്റെ പിടിയിലായ തിരുവത്ര ഗ്രാമകുളങ്ങര പാലക്കല്‍ കുഞ്ഞിവേലായി മകന്‍ പ്രശാന്ത് (32) നെയാണ് തെളിവെടുപ്പിനു കൊണ്ടുവന്നത്.
ഇയാളുടെ ഭാര്യ സഹോദരിയായ പതിനാരുകാരിയുടെയും കുടുംബത്തിന്റെയും പരാതിയിലാണ് അറസ്റ്റ്‌.
മുക്കുവ സമുദായത്തില്‍പ്പെട്ട പ്രശാന്ത് വിക്രമന്‍ നമ്പൂതിരി എന്നപേരിലാണ് ക്ഷേത്രങ്ങളില്‍ പൂജാരിയും മന്ത്രവാദിയുമായി ജോലി ചെയ്തുവന്നിരുന്നത്. തിരൂര്‍ ചെമ്രവട്ടത്ത് കണ്ണംതളീ ദേവീക്ഷേത്രത്തില്‍ പൂജാരിയായി വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുമ്പ് പത്തനം തിട്ടയിലെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായിരിക്കെ  രണ്ടുമക്കളുടെ മാതാവായ യുവതിയുമായി അടുപ്പത്തിലാവുകയും അവരുമായി സ്ഥലം വിടുകയുമായിരുന്നു. നിയമപരമായി വിവാഹിതരായിട്ടല്ലെങ്കിലും ഭാര്യയാണെന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. പിന്നീട് യുവതിയുടെ കുടുംബവുമായി ബന്ധം സ്ഥാപിക്കുകയും ഇടക്കിടെ സന്ദര്‍ശനം നടത്താറുമുണ്ടായിരുന്നു. ഇതിനിടെ ഭാര്യയുടെ സഹോദരിയായ പതിനഞ്ചുകാരിയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തിരുന്നു. 
2014  മെയ് അഞ്ചുമുതല്‍  പ്രശാന്തിന്റെ ഭാര്യ സഹോദരിയെ കാണാതായതായി പറയുന്നു. പിന്നീട് തിരിച്ചെത്തിയ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെയാണ് വീട്ടുകാര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ചേച്ചിയുടെ ഭര്‍ത്താവും പൂജാരിയുമായ പ്രശാന്ത്‌ പീഡിപ്പിച്ചതും മറ്റുപലര്‍ക്കും കാഴ്ച്ചവെച്ചതുമായ വിവരങ്ങള്‍ പുറത്ത്‌ വന്നത്. തുടര്‍ന്ന് കുട്ടിയും രക്ഷിതാക്കളും പത്തനംതിട്ട പോലീസില്‍ പരാതിയുമായി എത്തുകയായിരുന്നു.
പെണ്‍കുട്ടിയെ മാസങ്ങളോളം പ്രശാന്ത്‌ തന്റെ തിരുവത്രയിലുള്ള വീട്ടില്‍ താമസിപ്പിച്ച് പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. അച്ചനോടും അമ്മയോടും പെണ്‍കുട്ടി ഭാര്യയാണന്നാണ് പ്രശാന്ത് പരിചയപ്പെടുത്തിയിരുന്നത്. നിരവധി സ്ത്രീകള്‍ വ്യാജ പൂജാരിയുടെ വലയില്‍ കുടുങ്ങിയതായി പോലീസ് പറയുന്നു.
പരാതിയെ തുടര്‍ന്ന് പോലീസ് തന്നെ പിന്‍തുടരുന്നുണ്ടന്നു മനസിലാക്കിയ പ്രശാന്ത് ചെമ്രവട്ടത്തുനിന്നും പാലക്കാട്ടേക്കു താമസം മാറ്റി. പാലക്കാട് കല്ലടിക്കോട് ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്തു വരുന്നതിനിടയിലാണ് പത്തനംതിട്ട സി ഐ അനില്‍കുമാര്‍, എസ് ഐ ആര്‍ മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു അറസ്റ്റു ചെയ്തത്. അതെ സമയം പ്രശാന്തിന്റെ തിരുവത്രയിലുള്ള വീട്ടില്‍ കിടക്കുന്ന പുതിയ കാറിനും, തിരൂരില്‍ വാകട വീട്ടിലുള്ള കാറിനും  പ്രശാന്ത് ഉപയോഗിച്ചിരുന്ന ബൈക്കിനും ഒരേ നമ്പറാണ് ഉള്ളത്. കണ്ടശംകടവിലുള്ള ഒരാളുടെ പേരിലുള്ള ബൈക്കിന്റെതാണ് ഈ നമ്പരെന്നു പോലീസ്‌ പറയുന്നു.  പ്രശാന്ത് ഉപയോഗിച്ചിരുന്ന ബൈക്ക്‌ ചാവക്കാട്‌ പോലീസ്‌ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വടക്കേകാടും പാവറട്ടിയിലും ക്ഷേത്രങ്ങളില്‍ പൂജാരിയായിട്ടുള്ള പ്രശാന്തിന്റെ പേരില്‍ സ്വര്‍ണതട്ടിപ്പിന് ചാവക്കാട് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്.
കൂടുതല്‍ തെളിവെടുപ്പിനായി ഇയാളെ വീണ്ടും തിരുവത്രയില്‍ കൊണ്ടുവരുമെന്ന് പോലീസ്‌ പറഞ്ഞു..