പെട്രോള്‍ പമ്പ് കവര്‍ച്ചാകേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു

15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-06-15 Tuesday

കോടതി വിധി -  അഭയം പാലിയേറ്റീവ് പ്രവര്‍ത്തനം പുനരാരംഭിച്ചു

posted on 30 June 2015
പുന്നയൂര്‍ക്കുളം: നൂറ് കണക്കിന് ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന  അഭയം പാലിയേറ്റീവ് യുണിറ്റ് ഓഫിസ്  ഹൈക്കോടതി  നിര്‍ദേശത്തെ തുടര്‍ന്ന് തുറന്നു പ്രവര്‍ത്തനമാംരംഭിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റിന്റേയും അഭയം ഭാരവാഹികളില്‍ ചിലരുടേയും  വ്യക്തിപരമായ വിരോധത്തെ തുടര്‍ന്നാണ്  വടക്കേക്കാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന  അഭയം പാലിയേറ്റീവിന്റെ ഓഫീസ് പൂട്ടിയത്.  അടിയന്തിര സഹായം ആവശ്യമുള്ള നൂറ്കണക്കിന് രോഗികള്‍ക്ക് ആശ്രയമയമായിരുന്ന അഭയം പൂട്ടിയത് നാട്ടുകാര്‍ക്ക്‌ വലിയ നഷ്ടമായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് വി കെ ഫസലൂല്‍ അലിയും അഭയം പാലിയേറ്റീവ് സെക്രട്ടറി കെ വി ഹംസയും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് അഭയം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചത്. തുടര്‍ന്ന്  അഭയം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വടക്കേകാട് സി.എച്ച്.സി യില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയം പാലിയേറ്റീവ് ബ്ലോക്ക് ഭരണസമിതി ചേര്‍ന്നെടുത്ത യോഗത്തില്‍ അടച്ചുപൂട്ടുവാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഹോസ്പിറ്റലിലെ അഭയത്തിന്റെ ക്ലിനിക് അടച്ചുപൂട്ടിയതിനാല്‍ ഒട്ടേറെ രോഗികളാണ് വിഷമാവസ്ഥയില്‍ ആയത്. ചികിത്സയ്ക്കായ് എത്തിയപ്പോള്‍ ക്ലിനിക് അടച്ചുപൂട്ടിയ കാഴ്ചയാണ് പല രോഗികള്‍ക്കും കാണാന്‍ കഴിഞ്ഞത്. വര്‍ഷങ്ങളായി ആതുരസേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് അഭയം പാലിയേറ്റീവ്. അഭയം പാലിയേറ്റീവ് തുറന്നുപ്രവര്‍ത്തിക്കുവാനുള്ള ഹൈകോടതിയുടെ ഉത്തരവ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അഭയം പ്രവര്‍ത്തകര്‍ കൈമാറിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.