15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-08- 2015 Monday

മകന്റെ കൊലപാതകം നേരില്‍ കാണേണ്ടിവന്ന ഹനീഫയുടെ മാതാവ്‌  തീവ്രപരിചരണ വിഭാഗത്തില്‍

posted on 10 August 20015
09-08-15 Ayishabiചാവക്കാട്:  മകനെ വകവരുത്തുന്നത് നേരിട്ട് കണ്ട ഞെട്ടല്‍ മാറാതെ തിരുവത്രയില്‍ കൊല്ലപ്പെട്ട എ.സി ഹനീഫയുടെ മാതാവ് ഐഷാബി മുതുവട്ടൂര്‍ രാജ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍.  ഉമ്മറപ്പടിയില്‍ താഴെയിരുന്നു മകനുമായി സംസാരിക്കുന്നതിനിടെയെത്തിയ അക്രമി സംഘം ഹനീഫയെ വകവരുത്തുന്നത് നേരിട്ട് കണ്ട മൂന്നു പേരിലൊരാളാണ് ഐഷാബി. മകന്‍ കുത്തേറ്റ തളര്‍ന്ന് വീഴുമ്പോഴും മരണം ഇത്ര എളുപ്പത്തില്‍ മകനെ കീഴ്‌പ്പെടുത്തുമെന്ന് ആ മാതാവറിഞ്ഞില്ല. അക്രമി സംഘം കൊലപ്പടുത്തുമ്പോള്‍ 65 കാരിയായ ആ മാതാവിന് ഉച്ചത്തില്‍ ആര്‍ത്ത് കരയാന്‍ മാത്രമെ കഴിഞ്ഞുള്ളു. അവരുടെ ശബ്ദം കേട്ടു വന്നവര്‍ക്കും വീടുനു സമീപത്ത് ഹനീഫ കുത്തേറ്റ് വീണു കിടക്കുന്നത് ആദ്യം കാണാനായില്ല. അപ്പോഴേക്കും കുടല്‍ പുറത്തായി ഹനീഫയുടെ മരണം കഴിഞ്ഞിരുന്നു.
ഹനീഫയുടെ ഭാര്യ ഷഫ്‌ന പ്രവസവം കഴിഞ്ഞ് അവരുടെ കൈപ്പറമ്പിലുള്ള വീട്ടിലായിരുന്നു. ഇളയ മകള്‍ ഹാമിയക്ക് മൂന്ന് മാസമാണ് പ്രായം. സെറൂക്കിന്റെ പ്രശ്‌നം ആരംഭിച്ച് ജയിലും ജാമ്യാപേക്ഷയുമായി മുഖ്യമായും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തിയതുകാരണം ഭാര്യയോടും ഇളയമകളോടുമൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ ഹനീഫക്ക് കഴിഞ്ഞിരുന്നില്ല. മൂന്ന് സഹോദരന്‍മാരാണ് ഹനീഫക്ക്. കഴിഞ്ഞ വര്‍ഷം നടന്ന ഭാഗം വെക്കലോടെ അവര്‍ വേറേ വീടുകളിലായി താമസം. കഴിഞ്ഞ ഏതാനും മാസമായി ആ വീട്ടില്‍ ഉമ്മയും മകനും മാത്രമേയുണ്ടായിരുന്നുള്ളു. രാത്രി ഭക്ഷണ ശേഷം ഉമ്മറത്ത് വന്നിരുന്നു സംസാരിച്ചിരിക്കല്‍ ഇവര്‍ക്ക് പതിവാണ്. വെള്ളിയാഴ്ച്ച   ഇത്രയും വലിയ ഒരു പാതകത്തിനാണ് അക്രമി സംഘം വരുന്നതെന്ന് ആ മാതാവ് കരുതിയില്ല. മകന്റെ വേര്‍പാടിന്റെ ഞെട്ടലില്‍ മോചിതയാകാതെ തേങ്ങിക്കരഞ്ഞുകൊണ്ടിരുന്ന ഐഷാബി ശനിയാഴ്ച മ്യതദേഹം വീട്ടിലെത്തിയപ്പോള്‍  വീണ്ടും തകര്‍ന്നു. ഒപ്പം ദേഹാസ്വാസ്ഥ്യവും കൂടിയതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ഐഷാബി ഓര്‍മ്മ വരുമ്പോഴൊക്കെ ഹനീഫയെ കുറിച്ചാണ് ചോദിക്കുന്നത്. 
.