posted on 17 August 2015 ചാവക്കാട്: ഹനീഫയെ വധിക്കാനെത്തിയവര്‍ ആ മാതാവിനോട് അലറി
വിളിച്ചു പറഞ്ഞു, ഞങ്ങള്‍ ഗോപപ്രതാപന്റെ ചുണക്കുട്ടികളാണെന്ന്.... മകനെ
കണ്മുന്നില്‍ വകവരുത്തുന്നത് കണ്ട ഞെട്ടലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന
ഹനീഫയുടെ മാതാവ് ഐശാബി ആദ്യമായി സംസാരിച്ചു തുടങ്ങിയത് പിണറായി
വിജയനോടായിരുന്നു. മകന്റെ വേര്‍പാടിന് പത്ത് ദിവസങ്ങള്‍ക്ക് ശേഷവും കാതില്‍
മുഴങ്ങിക്കൊണ്ടിരിക്കുന്ന കൊലപാതകികളുടെ ആ അലര്‍ച്ചയാണ് ഐശാബിയുടെ ആദ്യമൊഴി.
അക്രമികള്‍ ഹനീഫയെ വകവരുത്തുന്നത് കണ്ട ഞെട്ടലില്‍ ആശുപത്രിയിലായിരുന്നു
ഐശാബി. ഒരു ഓപ്പറേഷനും വേണ്ടി വന്നു. വീട്ടിലെത്തി ദുഖിതയായി കഴിയുന്ന ആ
ഉമ്മയെ കാണാന്‍ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളെത്തയിട്ടും സാഹചര്യം
മനസ്സിലാക്കി ആരും ഒന്നും അവരോട് ചോദിച്ചില്ല. അസുഖം മാറട്ടെ എന്ന് കരുതി
കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം ഇതുവരെ ശ്രമിച്ചിട്ടില്ല. ജില്ലാ
മജിസ്ട്രേട്ടിന് മുന്നില്‍ സംഭവത്തിനു ദൃക്സാക്ഷിയായ ഉമ്മയുടെ മൊഴിനല്കാനുള്ള ചര്‍ച്ചകളിലായിരുന്നു കുടുംബം
.ഇതിനിടയിലാണ് ഹനീഫ മരിച്ച് പത്ത് ദിവസം പൂര്‍ത്തിയായ ഞായറാഴ്ച്ച രാവിലെ പിണറായി വിജയന്‍ ഉമ്മയെ കാണാന്‍
കട്ടിലിനരികിലെത്തിയത്. കരഞ്ഞുകൊണ്ടിരിക്കുന്ന ഉമ്മയെ നോക്കി നില്‍ക്കേ അവര്‍ എന്തോ പറയാന്‍ ഭവിച്ചതായി
അദ്ദേഹത്തിനു തോന്നി. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായിവിജയന്‍ തലകുനിച്ച് കുമ്പിട്ട് ആ മാതാവിനെ
കേള്‍ക്കാന്‍ കാതോര്‍ത്തു. ഹനീഫ കൊല്ലപ്പെടുന്ന ദിവസം ഗോപപ്രതാപന്‍ ഹനീഫക്ക് മുന്നറിയപ്പ് നല്‍കിയിരുന്നുവത്രെ.
അതിന്റെ തുടര്‍ച്ചയായാണ് അവര്‍ വീട്ടിലെത്തി മകനെ കുത്തി മലര്‍ത്തിയത്. മകനെ ആക്രമിക്കുമ്പോള്‍ അലറിക്കരഞ്ഞു
കൊണ്ട് ചോദിച്ചു മോനേ ഷമീറേ എന്താ നീ കാണിക്കുന്നതെന്ന്. അപ്പോഴാണ് അവര്‍ പറഞ്ഞത്. ഞങ്ങള്‍ ഗോപപ്രതാപന്റെ
ചുണക്കുട്ടികളാണെന്ന്.
ഞായറാഴ്ച്ച വൈകിട്ട് ഐഷാബിയെ സന്ദര്‍ശിച്ച കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനോടും ഇക്കാര്യം അവര്‍
അവര്‍ത്തിച്ചു. |