15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-08-15 Tuesday

" അധികം കളിച്ചാല്‍ അവനെ ഭൂമില്‍ വെച്ചേക്കില്ല"
സി.എന്‍ ബാലകൃഷ്ണനും ഗോപപ്രതാപനുമെതിരെ ഡി.ജി.പിക്ക്  മാതാവിന്റെ പരാതി

posted on 18 August 2015
ചാവക്കാട്: മന്ത്രി സി.എന്‍ ബാലകൃഷ്ണനും സി.എ ഗോപപ്രതാപനുമെതിരെ ഡി.ജി.പിക്ക് എ.സി ഹനീഫയുടെ മാതാവിന്റെ പരാതി.
മകനെ വകവരുത്തിയ പ്രതികളേയും അതിനു ഗൂഢാലോചനയും ഒത്താശയും ചെയ്തു കൊടുത്ത സി.എ ഗോപപ്രതാപനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹനീഫയുടെ ഉമ്മ അണ്ടത്തോട് ചാലില്‍ ഐഷാബി (90) ഡി.ജി.പിക്ക് പരാതി അയച്ചത്. തിരുവത്രയില്‍ ഹനീഫയെ കുത്തിക്കൊല്ലാനെത്തിയ പ്രതികള്‍ ഹനീഫയോട് 'നീ ഗോപനേയും സി.എന്‍ബാലകൃഷ്ണനേയും എതിര്‍ക്കാനായിട്ടുണ്ടോടാ തെണ്ടീ ? എന്നാക്രോശിച്ചാണ് ആക്രമിച്ചതെന്ന് ഹനീഫയടെ മാതാവ് ഐഷാബി ഡി.ജി.പിക്കയച്ചപരാതിയില്‍ വ്യക്തമാക്കുന്നു. കത്തിയുമായി ഷമീര്‍, അന്‍സാര്‍, ഫസലു, അഫ്‌സല്‍, സച്ചിഎന്നിവരും കണ്ടാലറിയാവുന്ന വേറേചിലരുമാണ് ഹനീഫയെ ആക്രമിച്ചത്. ഹനീഫ കൊല്ലപ്പെടുന്നതിനു തലേ ദിവസം ഗോപപ്രതാപന്‍ ഹനീഫയുണ്ടോ ..? എന്ന് ചോദിച്ച് തന്റെ വീട്ടില്‍ കയറി വന്നിരുന്നതായി ഐഷാബി പറയുന്നു. ഐഷാബി മാത്രമായിരുന്നു അപ്പോള്‍. കയറി ഇരിക്കാനും ഹനീഫ പള്ളിയിലേക്ക് പോയെന്നും പറഞ്ഞു. എന്നാല്‍ കയറി ഇരിക്കാന്‍ നില്‍ക്കാതെ ഗോപനോട് കളിക്കാന്‍ വരരുതെന്ന് ഹനീഫയോട് പറയണമെന്നും  പലകാര്യങ്ങളിലും തനിക്ക് എതിര് നില്‍ക്കുന്നുണ്ട്, അധികം കളിച്ചാല്‍  അവനെ ഭൂമിയില്‍ വെച്ചിക്കില്ലേന്ന് പറഞ്ഞേക്കൂവെന്നും പരുഷമായി ഭീഷണിപ്പെടുത്തിയതായും ഹനീഫയുടെ മാതാവ് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഗോപന്‍ വന്നകാര്യം ഹനീഫയോട് പറഞ്ഞപ്പോള്‍ തനിക്ക് വല്ലാതെ ഭയം തോന്നുതായി ഹനീഫ പറഞ്ഞിരുന്നു. ഹനീഫ വധിക്കപ്പെട്ട് 10 ദിവസം തികയുമ്പോള്‍ കേസില്‍ വഴിത്തിരിവാകുന്നതാണ് കേസിലെ ദൃക്‌സാക്ഷിയും കൊല്ലപ്പെട്ട ഹനീഫയുടെ ഉമ്മയുമായ ഐഷാബി പുതിയ വെളിപ്പെടുത്തലുകള്‍.