15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

08-08-15 Saturday

ഹനീഫയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ കബറടക്കി

മൃതദേഹവുമായി പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു
ചാവക്കാട്‌ മുതല്‍ തിരുവത്ര പുത്തന്‍കടപ്പുറം വരെ വിലാപയാത്ര
പ്രതികളിലൊരാള്‍ കീഴടങ്ങിയതായി സൂചന
കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

posted on 08 August 2015
08-08-15 police station uparodham
ചാവക്കാട്‌: കോണ്ഗ്രസ് ഗ്രൂപ്പ്‌ വഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ട തിരുവത്ര ഷാഫി നഗര്‍ അണ്ടത്തോട് ചാലില്‍ കോയമോന്‍ മകന്‍ ഹനീഫ (42)യുടെ മൃതദേഹം തിരുവത്ര പുത്തന്‍കടപ്പുറം ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍  കബറടക്കി.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രണ്ടുമണിയോടെ ചാവക്കാട്‌ എത്തിയ മൃതദേഹവുമായി കുടുംബക്കാരും നാട്ടുകാരുമടങ്ങുന്ന ജനക്കൂട്ടം പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു. കോണ്ഗ്രസ് ഐ നേതാവും ബ്ലോക്ക്‌ കമ്മിറ്റി പ്രസിടന്റുമായ സി എ ഗോപപ്രതാപന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുക, സി ഐ മുനീറിനെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. ഇരുപതു മിനിറ്റോളം നീണ്ടുനിന്ന ഉപരോധത്തിനൊടുവില്‍ എസ് പി എന്‍ വിജയകുമാര്‍  ഉള്‍പ്പെടെയുള്ള പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ആവശ്യങ്ങളില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ്‌ നല്‍കുകയും ചെയ്തു.
പിന്നീട് മണത്തലയില്‍ എത്തിച്ച മൃതദേഹം കുളിപ്പിച്ച് കഫന്‍ ചെയതതിനു ശേഷം വിലാപയാത്രയായി കോട്ടപ്പുറം ബീച്ച് വഴി വീട്ടിലെത്തിച്ചു. പൊതു ദര്‍ശനത്തിനു ശേഷം അഞ്ചരയോടെ കബറടക്കം നടത്തി.
വെള്ളിയാഴ്ച്ച രാത്രി പത്തുമണിയോടെ ഏതാനും കോണ്ഗ്രസ് ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഹനീഫയെ കുത്തിയും മര്‍ദ്ദിച്ചും കൊലപ്പെടുത്തുകയായിരുന്നു.
പ്രതികളിലൊരാള്‍ ഇന്നലെ രാത്രിയില്‍ തന്നെ പോലീസില്‍ കീഴടങ്ങിയതായി പറയുന്നു. എന്നാല്‍ പോലീസ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല.. തിരുവത്ര പുത്തന്‍കടപ്പുറം ഉബൈദ്‌ മകന്‍ ഷമീറാണ് കീഴടങ്ങിയതെന്നാണ് സൂചന. ഇതിനിടെ കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും സൂചന ലഭിച്ചു.
മധ്യമേഖലാ ഐ ജി സുരേഷ് രാജ് പുരോഹിത്‌ ചാവക്കാടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

പോലീസ്‌സ്റ്റേഷന്‍ ഉപരോധിച്ചപ്പോള്‍

< <