15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

08-08-15 Saturday

കോണ്ഗ്രസ് നേതൃത്വത്തിന്റെയും പോലീസിന്റെയും നിസംഗത യുവാവിന്റെ ജീവന്‍ അപഹരിച്ചു

posted on 08 August 2015
08-08-15 haneefaചാവക്കാട്: നിസ്സാരമായ ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ യുവാവ് കൊല്ലപ്പെട്ടത് ജില്ലാ സംസ്ഥാന നേതാക്കളുടേയും പൊലീസിന്റേയും നിസംഗത കാരണമെന്ന് ആക്ഷേപം.
ജൂണ്‍ ഏഴിന് തിരുവത്ര പുത്തന്‍കടപ്പുറം ഷാഫി നഗറില്‍ കോണ്‍ഗ്രസ് എ വിഭാഗം പ്രവര്‍ത്തകനും കെ.എസ്.യു താലൂക്ക് പ്രസിഡണ്ടുമായ  എ.എസ് സെറൂക്കും കൂട്ടുകാരും യാത്ര ചെയ്ത കാറ് തടഞ്ഞ് നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചതാണ് ചാവക്കാട് മേഖലയില്‍ എ.ഐ ഗ്രൂപ്പ്  പോരിനു തുടക്കമായത്. ഈ സംഭവത്തില്‍ സെറൂക്കിനെ ആക്രമിച്ചവരും  കൗണ്ടര്‍ കേസില്‍ സെറൂക്കും സംഘവും ആക്രമിച്ചുവെന്നാരോപിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. ഇരുവിഭാഗത്തില്‍ നിന്നുമായി 16 പേര്‍ക്കെതിരെ വധശ്രമത്തിനു പൊലീസ് കേസെടുത്തിരുന്നുവെങ്കിലും ഇരുഭാഗത്തുനിന്നുമായി അറസ്റ്റിലായത് രണ്ട് പേര് മാത്രമായിരുന്നു. മനാഫ്, സെറൂക്ക്, അബൂബക്കര്‍, അഷ്‌ക്കര്‍, സെയ്തു മുഹമ്മദ്, അസ്ലം, അസീം, ബഷീര്‍ തുടങ്ങി എട്ടു എ വിഭാഗം പ്രവര്‍ത്തകരുടെയും, ഫസലു, ആബിദ്, അല്‍ത്താഫ്, അഫ്‌സല്‍, ഗണേഷ്, ഷാഫി, അക്ബര്‍, സച്ചിന്‍ എന്നീ  8  ഐ വിഭാഗത്തില്‍ നിന്നുള്ളവരുടെയും പേരിലാണ് കേസെടുത്തിരുന്നത്. സെറൂക്കിനെ വെട്ടിയ കേസില്‍ മുഖ്യ പ്രതികളെ പിടികൂടാതെ നിരപരാധിയായ ഒരു പ്രവര്‍ത്തകനേയും സെറൂക്കിനേയുമാണ് അറസ്റ്റ് ചെയ്തത്. ഈ സംഭവത്തില്‍ മുഖ്യപ്രതികളായവരാണ്   ഏറ്റുവുമൊടുവിലായി സെറൂക്കിന്റെ  പിതൃസഹോദരന്‍ എ.സി ഹനീഫയുടെ വെട്ടിക്കൊല്ലാനുമെത്തിയതെന്നാണ് എ വിഭാഗം പ്രവര്‍ത്തകരുടെ ആരോപണം. ഇവരെ പിടികൂടുന്നതില്‍ പൊലീസ് ജാഗ്രത കാണിക്കാത്തതും അവരെ രക്ഷിക്കാന്‍ ഐ വിഭാഗവും ശ്രമിക്കുന്നതിനിടയിലാണ് എ വിഭാഗം പ്രവര്‍ത്തകന്റെ കൊലപാതകം നടക്കുന്നത്. ജൂലൈ നാലിന് കെ.എസ്.യു ആഹ്വാനം ചെയ്ത കേന്ദ്രസര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ സംഘടിപ്പിച്ച സമരം ചാവക്കാട്ട് നടന്നില്ല. പരിപാടിയില്‍ പങ്കെടുക്കാനുള്ള ബ്ലോക്ക് പ്രസിഡണ്ട് സെറൂക്കിനെ വഴിയില്‍ വെച്ച് അറസ്റ്റ് ചെയ്തതാണ് സമരം നടക്കാതെ പോകാന്‍ കാരണം. സെറൂക്കിനെ വിട്ടു കിട്ടാന്‍ എ വിഭാഗവും വിടാതിരിക്കാന്‍ ഐ വിഭാഗം നേതാക്കളും ഉന്നത പൊലീസിലും  ചാവക്കാട് പൊലീസ് സ്റ്റേഷനിലും  നടത്തിയ ശ്രമത്തിനൊടുവില്‍ ഐ വിഭാഗമാണ് ജയിച്ചത്. സെറൂക്കിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് റിമാന്റില്‍ പോകുകയും ചെയ്തു.  ഇതേതുടര്‍ന്ന് ഇരുവിഭാഗവും കെ.പി.സി.സി പ്രസിഡണ്ടിന് പരാതി നല്‍കി. ഇതനുസരിച്ച് സംഭവം അന്വേഷിക്കാന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം സുരേഷ് ബാബു വിനെ കണ്‍വീനറാക്കി ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു. കെ.പി .സി.സി സെക്രട്ടറി മാരായ അഡ്വ. ബാബു പ്രസാദ്, എം.എം നിയാസ് എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. ഇവര്‍ ചാവക്കാടെത്തി കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കുനതിനിടെ ഐ വിഭാഗം നേതാക്കള്‍ ആക്രമണത്തിനും പ്രതികളെ സംരക്ഷിക്കാനും കൂട്ട് നില്‍ക്കുന്നുവെന്നാരോപിച്ച്, ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സി.എ ഗോപ പ്രതാപന്‍, ഡി.സി.സി ട്രഷറര്‍ പി.കെ അബൂബക്കര്‍ ഹാജി എന്നിവര്‍ പങ്കോടുക്കുന്ന യോഗങ്ങളില്‍ നിന്ന് വിട്ടു നിന്നു. ഇതിനിടെ മൂന്ന് യോഗങ്ങളില്‍ എ വിഭാഗം പങ്കെടുക്കാതിരുന്നിട്ടും നേതൃത്വം പ്രശ്‌ന പരിഹാരത്തിനു ശ്രമിച്ചില്ല. അഭ്യന്തര വകുപ്പിനും കോണ്‍സ് നേതാക്കള്‍ക്കും തുല്യ ഉത്തരവാദിത്തമാണ് ഹനീഫയുടെ കൊലപാതകത്തിനു പിന്നിലെന്നാണ് എ വിഭാഗത്തിന്റെ ആരോപണം.