banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-10-2014 Wednesday

മറിയക്കുട്ടിയില്‍ ജനിച്ച അക്ബര്‍; ഗോവിന്ദന്‍കുട്ടിയായി പിന്നെ അപ്പുവായി ഗുരുവായൂരില്‍

Posted on: 29 October 2014
28-10-14 appuഗുരുവായൂര്‍: ആനക്കോട്ടയില്‍ ചരിഞ്ഞ കൊമ്പന്‍ അപ്പുവിന് തലപ്പൊക്കമുള്ളൊരു ജീവിതകഥയുണ്ട്. മലവെള്ളപ്പാച്ചിലില്‍ പുഴയിലൂടെ ഒഴുകിയെത്തിയ പിടിയാന മറിയക്കുട്ടി. അവളില്‍ ജനിച്ച് അക്ബറായി വളര്‍ന്നശേഷം എല്ലാവരുെടയും കണ്ണിലുണ്ണിയായി അപ്പു എന്ന പേരില്‍ ഗുരുവായൂരിലെത്തിയ കഥ.
സംഭവം നടക്കുന്നത് മലപ്പുറം-പാലക്കാട് ജില്ലകളെ അതിരിടുന്ന എടത്തനാട്ടുകരയില്‍. ഏകദേശം 50 വര്‍ഷം മുമ്പാണത്. കാലവര്‍ഷം കനത്തൊഴുകുന്ന ഇരുണ്ട ദിനത്തില്‍ പുഴ കുലംകുത്തിയൊഴുകുമ്പോള്‍ അതാ ഒഴുകിവരുന്നു ഒരു വലിയ 'കരിമ്പാറ'. മഴയുടെ ശക്തിയില്‍ ഒഴുകിവരുന്നത് കരിമ്പാറയല്ലെന്നും അതൊരു പിടിയാനയാണെന്നുമറിഞ്ഞ് ആളുകള്‍ അത്ഭുതത്തോടെ ഓടിക്കൂടി. പുഴയില്‍ വെള്ളവും ഒഴുക്കും കുറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പിടിയാന കരയ്ക്കു കയറി. അവള്‍ നേരെ എത്തിയത് അവിടെയുള്ള പുരാതന മുസ്ലിം കുടുംബത്തിന്റെ പടിക്കല്‍. ആ വീട്ടുടമസ്ഥന്‍ ഉമ്മര്‍ക്കുട്ടിഹാജി പിടിയാനയെ പടിവാതില്‍ തുറന്നുകൊടുത്ത് ഇരുകയ്യും നീട്ടി സ്വീകരിച്ചു. അദ്ദേഹം അവളെ 'മറിയക്കുട്ടീ...' എന്നു നീട്ടിവിളിച്ചു.
മറിയക്കുട്ടി പിന്നീട് 'കൊമ്പന്‍ കുഞ്ഞിന്' ജന്മം നല്‍കി. അവന് പേരിട്ടതോ 'അക്ബര്‍'. അക്ബര്‍ വളര്‍ന്നു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ശല്യക്കാരനായി മാറിയപ്പോള്‍ അവനെ പാലക്കാട് കോങ്ങാടുള്ള ചാമിക്ക് വിറ്റു. 66,000 രൂപയായിരുന്നു വില. ചാമി അക്ബറിന് 'ഗോവിന്ദന്‍കുട്ടി' എന്നു പേരിട്ടു. പിന്നീട് ഗോവിന്ദന്‍കുട്ടിയെ ചേലക്കര സ്വദേശി ദേവീദാസന്‍ വാങ്ങി. 1968 സപ്തംബര്‍ മൂന്നിന് ആനയ്ക്ക് 'അപ്പു' എന്ന പേരിട്ട് ഗുരുവായൂരപ്പന് സമര്‍പ്പിക്കുകയായിരുന്നു.
.