banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

23-11-2014 Sunday

ഗര്‍ഭസ്ഥ ശിശുവിന്റെ മരണം; ഡോക്ടര്‍ക്കും ആശുപത്രി മാനേജിങ് പാര്‍ട്ട്ണര്‍ക്കും നഴ്‌സിനുമെതിരെ കേസ്

posted on 23 November 2014
 ചാവക്കാട്: ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണക്കാരായ ഡോക്ടര്‍ക്കും ആസ്​പത്രി മാനേജിങ് പാര്‍ട്ട്ണര്‍ക്കും നഴ്‌സിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. പേരാമംഗലം സ്വദേശിനി പാണ്ടിയത്ത് പ്രദീപിന്റെ ഭാര്യ ബിനി നല്‍കിയ സ്വകാര്യ ഹര്‍ജിയെ തുടര്‍ന്നാണ് ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ എം.പി. ഷിബു ഉത്തരവിട്ടത്. 2004ലാണ് കേസിനാസ്​പദമായ സംഭവം. ബിനി ഗര്‍ഭിണിയായതു മുതല്‍ ഡോ. കെ. സൂര്യയുടെ ചികിത്സയിലായിരുന്നു. 2004 മെയ് 28ന് പ്രസവവേദനയെത്തുടര്‍ന്ന് ഡോ. സൂര്യയുടെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ തഹാനി ആസ്​പത്രിയില്‍ ബിന്നി അഡ്മിറ്റായി. എന്നാല്‍ ഡോക്ടര്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നായിരുന്നു പരാതി. 30ന് പുലര്‍ച്ചെ 3ന് മരിച്ച നിലയില്‍ കുഞ്ഞിനെ ബിനി പ്രസവിച്ചു. പിന്നിട് ഡോക്ടര്‍ ആസ്​പത്രിയില്‍ എത്തുകയും പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. ആവശ്യമായ മുന്‍കരുതലോടെ പരിശോധനകള്‍ നടത്തി തക്ക ചികിത്സ നല്‍കുമായിരുന്നെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഡോക്ടര്‍ക്കും നഴ്‌സിനും ആസ്​പത്രി ജീവനക്കാര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്ന് കേസെടുത്തില്ല. കുട്ടിയുടെ മൃതദേഹം തൃശ്ശൂര്‍ ആര്‍.ഡി.ഒ.യുടെ സാന്നിദ്ധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. പോലീസ് കേസെടുക്കാതിരുന്നതിനെത്തുടര്‍ന്ന് 2007ലാണ് ഹര്‍ജിക്കാരി ചാവക്കാട് ജെ.എഫ്.സി.എം. കോടതി മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്തത്.
ഹര്‍ജിക്കാരിയ്ക്ക് വേണ്ടി അഡ്വക്കേറ്റുമാരായ കെ.ബി. മോഹന്‍ദാസ് , കെ.ആര്‍. രജിത്കുമാര്‍ എന്നിവര്‍ ഹാജരായി. .